മൗനമെത്ര വ്യഖ്യാത ശിൽപ്പിയാണെന്നോ . മേനിയേയും അന്തരംഗത്തെയും
സൃഷ്ടിക്കുന്ന ആ ശിൽപ്പി
തന്റെ സമയത്തെ
അതിവേഗതയുള്ളതാക്കും.
പടിഞ്ഞാറിൽ നിന്നുമാറി ,
തെക്ക് പടിഞ്ഞാറിൽ,
പടിഞ്ഞാറിലെന്ന വ്യാജേന
അസ്തമിച്ചുപോയ സൂര്യാ…
നീ മാനവന്റെ അന്തരംഗത്തെ അനുകരിക്കുകയോ!..
പരന്റെ ഗുണദോഷങ്ങളൊക്കയും
പരക്കെ പറയും
മാനവനത് കണ്ടില്ലെന്ന്
നടിക്കുമെന്നുനീതെല്ലു കരുതേണ്ട .
നിന്റെയോരോ ചലനവും അളവിനന്നധിഷ്ഠിതമെന്ന
ചിന്തയാലവനീ ത്രിലോകവും നിന്റെയോരോപ്രവൃത്തിയും
നിശ്ചയംഅപകീർത്തിെപ്പെടുത്തു
മെന്നോർത്തുകൊൾക..
തെറ്റ് താൻ വസിക്കുന്നയിടത്തെങ്കിലുമതവൻ മറച്ചീടുമെക്കാലവും നിന്നെ അപകീർത്തിപ്പെടുത്തുവാൻ
My click,,….Don’t be superstitious

ശൂന്യത ഭാവി ആശ്രയം
മനുഷ്യന്റെ നേത്രങ്ങളുടെ പരിമിതിയാണ് ഈ ലോകത്തിലെ പല വസ്തുക്കളും മനുഷ്യനു ശൂന്യമായ് അനുഭവപ്പെടുന്നതിന് കാരണം… ആ ശൂന്യതകളാണ് മനുഷ്യന്റെ മുന്നോട്ടുള യാത്രയ്ക്ക് ഇനി വഴിയൊരുക്കുക..
ദീർഘവീക്ഷണം
നിങ്ങൾക്കറിയില്ലേ കടൽത്തീരങ്ങളിൽ ശബ്ദമുയർത്തുന്ന തിരമാലകളുടെ വെമ്പലുകൾ.. ഏത് നിമിഷവും കരയെ മുഴുവാനായും വിഴുങ്ങാനുള്ള വെമ്പലുകളാണത്.. തിരിച്ചറിയാത്ത മനുഷ്യൻ ആകാശത്തിലേക്കു നോക്കിയിരിക്കും. ഒരു പൊട്ടനെപ്പോലെ

My roommates

Roommate

My click

My click

Onam paayasam


Onam feast in hostel

Onam celebration in hostel

Happy Onam to All Malayalees

My click

My click

My click

My click

My click

എല്ലാം നല്ലതിന്
സ്വന്തമായൊരു സംരക്ഷണ കവചം പോലുമില്ലാത്ത കൊറോണ ഈ ലോകത്ത് മനുഷ്യന് മുകളിൽ അസ്ഥിരമായ് ആധിപത്യം കൈവരിച്ചതിൽ എനിക്ക് അതിശയമൊന്നുമില്ല.. ഏതാണ്ട് 2020 ജനുവരി ആദ്യം തന്നെ കോറോണയെ കുറിച്ച് കേട്ടപ്പോൾ ഏതാണ്ട് ഉറപ്പിച്ചു ഇനി ഏറെ കാലം മനുഷ്യർ സ്വതന്ത്രരാവില്ലയെന്ന് .. വുഹാന്റെ ഭൂമിശാസ്ത്രവും അതിന്റെ സാമ്പത്തിക പശ്ചാത്തലവും കൂടെ മനസ്സിലാക്കിയതിനാലാവാം അത്തരമൊരു നിഗമനത്തിലേക്ക് എന്നെ എത്തി ചേർത്തത്. പിന്നീടുള്ള ദിവസങ്ങൾ തിരുവനന്തപുരം സെൻട്രൽ ലൈബ്രററിയിലേക്കുള്ള യാത്ര ഞാൻ അൽപം കുറച്ചു . ഏറെ വിദേശികൾ സന്ദർശകരായ് എത്തുന്നയിടമാണ് സെൻട്രൽ ലൈബ്രററി .. അതുകൊണ്ടുതന്നെ വായനയെല്ലാം ഹോസ്റ്റൽ റൂമിലേക്ക് ഒതുക്കി.. അന്ന് ഹോസ്റ്റലിലെ പലരേയും പുറത്തു പോവുന്നത് ഞാൻ വിലക്കാൻ ശ്രമിച്ചു.. പലരും കളിയാക്കി. ചിലർ രോഷം പ്രകടിപ്പിച്ചു. യഥാർത്ഥ്യം പറഞ്ഞു കൊടുത്താൽ പലരും അങ്ങനെയാണ്. തിരിച്ചറിയാതെ വിദ്വേഷം പ്രകടിപ്പിക്കും. “..എല്ലാരും പോവുന്നുണ്ട്.. ഇതത്ര പ്രശ്നമൊന്നുമില്ല.. നമ്മൾ പേടിച്ച് അകത്തിരിക്കുന്നത് എന്തിനാണ്.. ഇത്ര വൃത്തി പാടില്ല..അവനവന് ഇഷ്ടമുള്ളതും സമാധാനം തോന്നുന്നതുമെല്ലാം ചെയ്യണം. ” അങ്ങനെ പോയി അവർക്ക് എന്നോടുള്ള തർക്ക വാദങ്ങൾ…പലർക്കും പള്ളിയിലും അമ്പലങ്ങളിലും പോവാതിരിക്കാൻ വയ്യ..ഇടയ്ക്കെപ്പോഴോ ഞാനും പരീക്ഷയെഴുതാൻ നാട്ടിൽ പോയി പെട്ടന്ന് തിരിച്ച് വന്നു. അധിക ദിവസം വീട്ടിലിരുന്നാൽ തിരിച്ച് ഹോസ്റ്റലിലേക്ക് വരാൻ സാധിക്കില്ല എന്ന് എനിക്കുറപ്പുണ്ടായിരുന്നു.. രോഗത്തിനെ കുറിച്ച് വ്യക്തമായ ബോധ്യമില്ലാത്ത പലരും ഇത് അധികം നിലനിൽക്കില്ലയെന്നും തിരിച്ച് വരാമെന്നുമുള്ള തെറ്റായ പ്രതീക്ഷയിൽ തിരിച്ച് ഹോസ്റ്റലിൽ വന്ന് പുസ്തകങ്ങൾ കൊണ്ടുപോവാൻ പോലും സാധിക്കാതെ വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നു..എന്റെ പുസ്തകമെല്ലാം ഹോസ്റ്റലിലാണ്.. കുറച്ചധികംകാലം പുറത്തിറങ്ങാതെ ഇരുന്നാലും പഠിക്കാനുള്ള പുസ്തകങ്ങൾ വായിക്കാമല്ലോ എന്ന കാരണത്താൽ പെട്ടന്ന് ഹോസ്റ്റലിലേക്ക് മടങ്ങി. കുറച്ചധികം കാലത്തേക്കാവശ്യമുള്ള സാധനങ്ങളും ഒപ്പം കൊണ്ട് വന്നു..പതിയെ അവിടവിടങ്ങളിലായ് രോഗം വ്യാപിച്ചു തുടങ്ങി. അപ്പോഴും ഹോസ്റ്റലിൽ പലരും ആരാധനാലയങ്ങളിലേക്കും മറ്റും പോവാനുള്ള തിടുക്കത്തിൽ തന്നെയായിരുന്നു. ഞാൻ മാത്രം എവിടെയും പോവാതെ ഇരുന്നിട്ട് എന്ത് കാര്യമെന്ന് വേവലാധിയായ് . ആരും കൊറോണയെ അന്നൊന്നും ഭയപ്പെട്ടിരുന്നില്ല. പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ ഞാൻ ഏറെ ശ്രമിച്ചു. കളിയാക്കലുകൾ മാത്രമായിരുന്നു മറുപടി .. ഇനി ഗവൺമെന്റ് എന്തെങ്കിലും ഒരു നടപടി എടുത്താലെ ഞാനിങ്ങനെ റൂമിൽ ഇരിക്കുന്നതിന് കാര്യമുള്ളു എന്ന് എനിക്ക് ബോധ്യമായ് .. ആ തീരുമാനം ഉടനടി വരുമെന്ന വ്യക്തമായ പ്രതീക്ഷ ഉണ്ടായിരുന്നതിനാൽ കാത്തിരുന്നു.. കുറച്ച് ദിനങ്ങൾ കഴിഞ്ഞതോടെ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു .ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.. സമാധാനമായ് . ഇനി ആരും പുറത്തു പോകില്ല.. ഹോസ്റ്റലിൽ പലരും ടോയ്ലറ്റിൽ പോയതിന് ശേഷം സോപ്പുകൊണ്ട് കൈ കഴുകാതിരിക്കുന്നത് പലപ്പോഴും കണ്ടിരുന്നു.. ജീവിതത്തിൽ യാതൊരു ചിട്ടകളോ പ്രാഥമിക അറിവുകളോ ഇല്ലാത്തവർ അവർ എന്ന് തോന്നിയിട്ടുണ്ട്.. പ്രാഥമിക വിദ്യാഭ്യാസവും അതിൽ കൂടുതലും നേടിയിട്ടു പോലും , അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിട്ടു പോലും സാമുഹ്യ പ്രതിബദ്ധത സ്വയം കാണിക്കാൻ ശ്രമിക്കുന്നവരായിട്ടും, ഒന്നു കൈ സോപ്പു കൊണ്ട് കഴുകാനുള്ള പ്രാഥമിക വിവരം പോലും ഇല്ലാത്തവർ.. അവരൊന്നും ഇന്ന് ഹോസ്റ്റലിൽ ഇല്ല . അവർ വളരെ നേരത്തെ തന്നെ പരീക്ഷ പ്രമാണിച്ച് ഹോസ്റ്റലിൽ നിന്നു പോയിരുന്നു.. ഒരു കണക്കിന് നന്നായ് . കൈ കഴുകുന്നവരെ മാത്രം അടുപ്പിക്കുന്നതാണ് ഇക്കാലത്ത് നല്ലത്..ഇനി പുതിയൊരു ജീവിത ശൈലി എല്ലാവരിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം… വൃത്തിയും ചിട്ടയുമുള്ള ജീവിത ശൈലി..
പ്രകൃതിയുടെ അനുമതി
നല്ല മഴയുള്ള വെളുപ്പാൻ കാലത്ത് എഴുന്നേറ്റ് കുളിച്ച് ഒരു കട്ടൻ ചായയും കുടിച്ച് അങ്ങനേ ഇരിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്.. കൃത്യനിഷ്ടരായ മറ്റ് ജീവജാലങ്ങളോട് ഒരു മത്സരമാണതെന്ന് ഇടയ്ക്ക് തോന്നാറുണ്ട്…. ഉദിച്ചു വരുന്ന സൂര്യനെ ഇടയ്ക്കിടെ മറച്ച് പിടിക്കുന്ന മേഘങ്ങളെ കാണുമ്പോൾ വല്ലാത്ത പ്രതീക്ഷയാണ് . മഴ പെയ്തു തീർന്നാൽ ഇല്ലാതാവുന്ന മേഘങ്ങളോട് എനിക്ക് എന്തിന് അമർഷമുണ്ടാവേണം.. ഇനിയും മേഘങ്ങൾ രൂപപ്പെടട്ടെ. ഈ വെളുപ്പാൻ കാലത്ത് തോരാതെ പെയ്യുന്ന മഴ ആവേശമാണ്.. പക്ഷെ ഈ തോരാതെ പെയ്യുന്ന മഴ പലരുടേയും തോരാത്ത കണ്ണീരായ് മാറുകയാണന്നോർക്കുമ്പോൾ എന്റെ ആവേശം കെട്ടടങ്ങുന്നു.. പ്രകൃതിയുടെ താളാത്മകത്തെ നശിപ്പിച്ചതിനുള്ള മറുപടിയായ് അതിനെ ഉൾക്കൊള്ളാൻ ഇന്നും മനുഷ്യർ പൂർണ്ണമായും തയ്യാറല്ല എന്നതാണ് ആശങ്ക.. വൈകി വരുന്ന പരിസ്ഥിതി ആഘാത വിലയിരുത്തലുകളെ നാം ഭയപ്പെട്ടേ മതിയാവു… ഏത് ആഘാതവും വരാതിരിക്കാൻ നാം മുൻകൂട്ടി ശ്രമിച്ചു കൊണ്ടേയിരിക്കേണമെന്നതാണ് ഉചിതം.. ഇനിയങ്ങോട്ടുള്ള ഏത് ഉത്പാദന പക്രിയകൾക്കും പ്രകൃതിയുടെ മൗനരഹിതമായ സമ്മതം മനുഷ്യന്റെ നിലനിൽപിന് അനിവാര്യമായ് തീർന്നിരിക്കുകയാണ്.. തോരാതെ പെയ്യുന്ന മഴയെ നിറഞ്ഞ മനസ്സോടെ ആസ്വദിക്കാൻ കഴിയുന്നൊരു കാലം വരുമെന്ന പ്രതീക്ഷയോടെ …….. (തുടരും )
സാക്ഷി
വെളുപ്പിന് എഴുന്നേറ്റ് സൂര്യനമസ്കാരവും ചെയ്തു അങ്ങനേ ഇരിക്കുമ്പോഴതാ പുറത്ത് വലിയൊരു ബഹളം .. ഒരു കൂട്ടം പക്ഷികൾ എവിടെയും നിൽപ്പുറയ്ക്കാതെ ചാടിയും പറന്നും ഉറക്കെ ബഹളം വയ്ക്കുന്നു.. ഏതോ അപരിചിതനായ ജീവി അധിനിവേശം നടത്തിയതിന്റെ എല്ലാ ലക്ഷണവും ഉണ്ട് .. മനുഷ്യരുടെ അധിനിവേശവുമായ് പൊരുത്തപ്പെട്ട ആ പക്ഷികൾ മറ്റേതോ ജീവിയുടെ അധിനിവേശത്തിനെ മുളയിലേ നുള്ളുവാനുള്ള പരിശ്രമത്തിലാണ്… ആ പരിശ്രമം മണിക്കൂറുകളോളം നീണ്ടുപോയ്.. പിന്നീട് ശബ്ദങ്ങൾ കുറഞ്ഞു . പക്ഷികൾ പലതും പറന്നു പോയി… ആശ്വാസത്തോടെ ഒരു ചൂട് ചായ കുടിച്ച് ഞാനും എന്റെ ദിനത്തിലേക്ക് പറന്നു ..
ക്ഷാമ ഭീതി
ഭക്ഷണം പാചകം ചെയ്യുമ്പോഴുണ്ടാകുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്. അത്രത്തോളം സന്തോഷവും സുഖവും ആശ്വാസവും തരുന്ന ഒരു ജോലി വേറെയില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്… നമ്മളുണ്ടാക്കിയ ഭക്ഷണം മറ്റൊരാൾ കഴിച്ച് നല്ല രസം ഉണ്ടായിരുന്നു എന്നു പറയുമ്പോൾ പാചകത്തിനോടുള്ള ആവേശം ഒന്നുകൂടി കൂടും.. ഇന്ന് ഏറെ മിസ്സ് ചെയ്യുന്നവയിലൊന്ന് ഭക്ഷണപാചകം ആണ് . ഇപ്പോൾ ,എന്നും ആരോ ഉണ്ടാക്കിയ ഭക്ഷണം തീൻ മേശയിൽ യാതൊരു പരിചയവുമില്ലാതെ വന്നിരിക്കുന്നത് കാണുമ്പോൾ എന്നെ പരിചയമുള്ള ഭക്ഷണത്തിനെ ഓർത്തു പോകുന്നു.. എന്നാൽ ഈ കോവിഡ് കാലത്ത് പട്ടിണിപ്പാവങ്ങൾ ഏറെയാണെന്ന വേദനാജനകമായ യാഥാർത്ഥ്യം ഉൾക്കൊള്ളുന്നതിനാൽ മുന്നിൽ വരുന്ന ഏത് ഭക്ഷണത്തിലും ഞാനിന്ന് ഏറെ ഏറെ സംതൃപ്തയാണ്..
My Roommates

യുദ്ധം
നിരായുധരായ മനുഷ്യർക്കു നേരെയുള്ള വയറസ്സിന്റെ ആക്രമണം തികച്ചും പരിഹാസനീയമാണ്… അങ്ങ് അല്പം കൂടി ഒന്നു ക്ഷമിച്ചാലും . ഞങ്ങൾ ആയുധധാരികളാവാൻ കാത്തിരിക്കൂ… നമുക്ക് ധാർമ്മികമായ് യുദ്ധം ആരംഭിക്കാം… മനുഷ്യർ ആയുധധാരികളായാൽ തികച്ചും വിനാശകരമാവുമെന്ന അങ്ങയുടെ ധാരണയെ ഞാൻ ശരി വെക്കുന്നു എന്നും അങ്ങയുടെ അറിവിലേക്ക് കൂട്ടിച്ചേർക്കുന്നു.
രഹസ്യ കലവറ
എന്തിനും ഒരു തുടക്കവും ഒടുക്കവും ഉണ്ട് എന്നത് മനുഷ്യന്റെ സ്ഥാപിതമായ കാഴ്ചപ്പാടാണ് .ഒരു പക്ഷെ അത് തന്നെയാവാം നമ്മുടെ പരിമിതികളെ സൃഷ്ടിക്കുന്നതിന് കാരണമായത്.. തുടക്കവും ഒടുക്കവും എന്നതിന് പകരം മറ്റെന്തോ കാഴ്ചപ്പാടാണ് നാം ഉണ്ടാക്കേണ്ടത് എന്ന് തോന്നുന്നു…
അതിവേഗത
കൃഷിയിടങ്ങൾ പൂർണ്ണമായും ഇല്ലാതാവുന്നൊരു കാലം വന്നാൽ എന്തു ചെയ്യും… എങ്ങനെ ഭക്ഷണം ലഭ്യമാക്കും ..മനുഷ്യൻ തല പുകഞ്ഞു ആലോചിക്കും.. ജി എം ക്രോപ്സ് എവിടെ സാധ്യമാക്കും. ഇടങ്ങളില്ല.. ഒടുക്കം അവൻ ഒരു സിറിഞ്ചിലേക്ക് തന്റെ ഭക്ഷണങ്ങളെ ദ്രാവക രൂപത്തിൽ നിർമിക്കും . ആ ദ്രാവകം ഒരോ മനുഷ്യന്റേയും ആയുഷ്ക്കാലം പൂർണമാക്കും … ആ കാലം വിദൂരമാണോ ?
മനുഷ്യ മസ്തിഷ്ക്കത്തിന്റെ സഞ്ചാരം
എവിടെ പോവുന്നു. ഞാൻ അതാ ആർക്കും ദർശിക്കാൻ സാധിക്കാത്ത മറ്റൊരു ഡയമൻഷനിലേക്ക് .. എങ്ങനെ ?. മനസ്സുകൊണ്ട് . മനുഷ്യന് ഇപ്പോൾ സാധ്യമാവുന്നത് അത് മാത്രമാണ്.. അത് നോക്കൂ. നമുക്ക് മുന്നിലെ ആകാശത്തിലെ ആ ഇരുട്ട് ..അത് ഏതോ പൂർണ്ണതയുടെ എറ്റവും ചെറിയ ഭാഗം മാത്രമാവാം.. അതിന്റെ പൂർണ്ണ രൂപം ദർശിക്കുവാൻ മനസ്സുകൊണ്ട് മാത്രമേ സാധിക്കൂ. ആ പൂർണ്ണ രൂപത്തിനപ്പുറത്ത് മറ്റേതോ ജീവചാലങ്ങൾ വസിക്കുന്നുണ്ടാവാം. ഒരു പക്ഷെ അവർ നമ്മെ കാണുന്നുണ്ടാവാം.. ചിലപ്പോൾ അവരെ സമ്പന്ധിച്ചിടത്തോളം നാം വയറസ്സിനോളം ചെറുതായിരിക്കാം…അല്ലങ്കിൽ കാണാൻ സാധിക്കാത്ത വിധത്തിലുള്ള ജൈവമണ്ഡല സ്ഥിതി ആയിരിക്കാം.. മനുഷ്യന് തന്റെ നഗ്നനേത്രങ്ങൾ കൊണ്ട് സൂക്ഷ്മ കണികയെയും വലിയ കണികയേയും ദർശിക്കുവാൻ സാധിക്കുന്നില്ല. സാങ്കേതിക വിദ്യകൾ കൊണ്ട് ചില സൂക്ഷമ കണികകളെ മനുഷ്യന് ദർശിക്കാൻ കഴിഞ്ഞതു പോലെ വിദൂരതയിലെ വലിയ വസ്തുക്കളെയും ദർശിച്ചു… എന്നാൽ ഏറ്റവും അടുത്തുള്ള വലിയ വസ്തുവിനെ നമുക്ക് ദർശിക്കുവാൻ സാധിക്കുന്നില്ല.. എങ്കിലും പലതും അറിയുന്നു മനസ്സിലാക്കുന്നു… അങ്ങനെ മനസ്സിലാക്കുന്നവർ ഈ ലോകത്ത് ചുരുക്കം ചിലർ മാത്രം.. അവർ വ്യത്യസ്തരാണ്…
നാളെയുടെ വാഗ്ദാനം
“ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല… ന്റേത് ശര്യായില്ല്യ.. അയ്ന് ഇൻ ക്യൊരു കൊയ്പ്പൊല്ല്യ”മലപ്പുറത്തെ നാലാം ക്ലാസ്സുകാരനായ ഫായിസിന്റെ ഏറെ ചിന്തിപ്പിക്കുന്ന ഈ വാക്കുകൾ ഏറെ ഇഷ്ടപ്പെട്ടു.. മലബാറിന്റെ തനതായ ഭാഷയിൽ വീഡിയോ അവതരിപ്പിച്ച ഫായിസിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..
My Click

അന്ധതയും അനന്തതയും
കോളേജിന്റെ സെമിനാർ ഹാളിൽ നിറഞ്ഞ സദസ്സ് . ആ സദസ്സിൽ ശാസ്ത്രാ അധ്യാപകരും ശാസ്ത്ര ഗവേഷകരും ഞാനടക്കമുള്ള ശാസ്ത്രവിദ്യാർത്ഥികളുമാണ്. വേദിയിൽ ഏറെ പ്രശസ്തനായ ഒരു ശാസ്ത്രജ്ഞൻ പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ് … അദ്‌ദേഹത്തിന്റെ ഗവേഷണങ്ങളായിരുന്നു പ്രധാന വിഷയം… അതേ തുടർന്നു വിദ്യാർഥികൾക്ക് അദ്ദേഹവുമായ് സംസംസാരിക്കുവാനുള്ള അവസരവും ഉണ്ട് .. മൈക്ക് സദസ്സിലെ വിദ്യാർത്ഥികൾക്കിടയിലേക്ക് കൊണ്ടു വന്നു. താത്പര്യമുള്ളവർക്ക് സംശയങ്ങൾ ചോദിക്കാം.. പലരും ചോദ്യങ്ങൾ തുടങ്ങി. ചോദ്യങ്ങളെല്ലാം അദ്ദേഹം നടത്തിയ ഗവേഷണത്തെ കുറിച്ചായിരുന്നു.. ഒന്നും ചോദിക്കേണ്ടയെന്ന് കരുതി ഞാൻ സമാധനപരമായ് ഇരിക്കുകയായിരുന്നു.. ചോദ്യങ്ങൾ ചോദിച്ചവരെല്ലാം റാങ്കുകൾ വാങ്ങിക്കൂട്ടിയ വിദ്യാർത്ഥികളായിരുന്നു….എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം പറഞ്ഞു കൊണ്ടിരിക്കുകയാണ്.. മൈക്ക് ഒരു മിന്നായം പോലെ എന്റെ മുന്നിലുടെ ഓടി . പെട്ടന്ന് ഞാനെഴുന്നേറ്റു . മൈക്ക് എന്റെ കൈകളിൽ യാതൊരു പരിഭവം കൂടാതെ വന്നു..” സർ ദൈവം ഉണ്ടെന്നും ഇല്ലന്നുമുള്ള വാദങ്ങൾ നിലനിൽക്കെ ഒരു ശാസ്ത്രജ്ഞനെന്ന നിലയ്ക്ക് അങ്ങയുടെ വാദം എന്താണ് ?” ഒരു നിമിഷം സദസ്സ് നിശബ്ദമായ് .. യാതൊരു സന്ദേഹവുമില്ലാതെ ഞാൻ ഉത്തരത്തിനായ് കാത്ത് നിന്നു …കേട്ടയുടനെ നല്ല ചോദ്യം അഭിനന്ദനം എന്നു പറഞ്ഞു അദ്ദേഹം കയ്യടിച്ചു.. സദസ്സ് അത് കേട്ട് കയ്യടിച്ചു.. അദ്ദേഹത്തിന്റെ ആ കയ്യടിയിൽ നിന്നു തന്നെ ഉത്തരം എനിക്ക് വ്യക്തമായിരുന്നു.. സദസ്സിലെ അധ്യാപകരും ശാസ്ത്ര ഗവേഷകരും അദ്ദേഹത്തിന്റെ ഉത്തരം ആകാംഷയോടെ കേട്ടിരുന്നു. ചിലർക്ക് ആശങ്കയുമുണ്ടായിരുന്നു.. മതവാദികളും മതാ നുയായികളും ആ സദസ്സിൽ ഉണ്ടായിരുന്നു.. അതിലെ മതാനുയായികളായ ചില സഹപാഠികൾ പ്രോഗ്രാം കഴിഞ്ഞപ്പോൾ എന്നോട് രോഷം പ്രകടിപ്പിച്ചു. അവർക്കുള്ള എന്റെ ഒരൊറ്റ ഉത്തരം ഇതായിരുന്നു. ” നിങ്ങൾ ദൈവത്തിൽ അന്ധമായ് വിശ്വസിക്കുന്നവർ ആണ് . എന്നാൽ ഞാൻ ദൈവത്തെ അന്വേഷിച്ചുകോണ്ടേയിരിക്കുന്നവളും ..അവ തമ്മിലുള്ള അന്തരത്തിൽ നിന്നാണ് സ്യഷ്ടിക്കപ്പെടുന്നവയും സൃഷ്ടാവും തമ്മിലുള്ള അനന്തതയെന്തന്ന് ഒരു മനുഷ്യൻ ഉൾക്കൊള്ളേണ്ടത്. ആ അന്വേഷണമാണ് ഓരോ യാത്രയും തുടങ്ങുന്നതിനും അവസാനിക്കുന്നതിനും അത് ചാക്രികമായ് തുടരുന്നതിനും കാരണമാവുന്നത്..എന്തിനെയാണോ നിങ്ങൾക്ക് അടുത്തറിയേണ്ടത് അവയെ അന്വേഷിക്കുക.” എന്റെ ഉത്തരത്തിന് സഹപാഠി രോഷം മാത്രമാണ് മറുപടിയായ് തന്നത്.. ഒരു നറു പുഞ്ചിരിയോടെ ഞാൻ ആ രോഷം ഏറ്റു വാങ്ങി.. എങ്കിലും ഒരു പരാതി ആ സഹപാഠിക്കു ഞാൻ നൽകി.. “ചോദ്യങ്ങൾ ചോദ്യക്കേണ്ടയിടത്ത് നിന്ന് ചോദിക്കാതെ രഹസ്യമായ് ചോദിക്കുന്നത് നിങ്ങൾ നിങ്ങളിൽ പ്പോലും വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവാണ്. ” ..എന്റെ ചോദ്യത്തിനുള്ള ഉത്തരം ആ സദസ്സിൽ ബഹു : ശാസ്ത്രജ്ഞൻ വ്യക്തമാക്കിയിരുന്നു… അദ്ദേഹം പങ്കെടുത്ത ലോകോത്തര ശാസ്ത്ര ചർച്ചകളിൽ പോലും ഇത്തരം ചർച്ചകൾ നടന്നിട്ടുണ്ടെന്ന് അഭിസംബോദന ചെയ്ത് കൊണ്ടായിരുന്നു അദ്ദേഹം ഉത്തരം വ്യക്തമാക്കിയത്…(തുടരും )
ശക്തി നമ്മളിൽ
നാം നമ്മിൽ തന്നെയാണ് വിശ്വസിക്കേണ്ടത്. നമ്മളിൽ തന്നെയാണ് ഊർജ്ജവും ശക്തിയുമുള്ളത്.. ആ ഊർജ്ജത്തെ പല രൂപത്തിലാക്കുവാൻ നമുക്ക് തന്നെ സാധിക്കും.. ഒരിക്കലും നശിക്കുകയില്ല. എന്നാൽ ഏതെങ്കിലും ഒരു കോണിൽ മാത്രം ചിന്തിക്കുന്നവർക്ക് ആ ഊർജത്തെ പല രൂപത്തിലാക്കുവാൻ സാധിക്കാതെ ജനനം മുതൽ മരണം വരെ വ്യത്യസ്തതകളില്ലാതെ ഒരേ രൂപത്തിലുള്ള ഊർജ്ജമായ് തുടരും, . ആ രൂപം പരാജയമാണ്
ചിന്താശേഷി
ഏതോ ഒരു ശക്തി ഈ ലോകത്ത് ഉണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ മനുഷ്യന്റെ കുടില തന്ത്രങ്ങൾക്ക് മുന്നിൽ ആ ശക്തി ചെറുതാണെന്ന് ധരിക്കരുത്…. നിങ്ങളുടെ വിശ്വാസങ്ങൾ ഏതെങ്കിലുമൊരു കൂടാരത്തിൽ ഒതുങ്ങുന്നവയും ആവരുത്.. ആ ശക്തി ഒരു കൂടാരത്തിൽ ഒതുങ്ങുവാൻ കഴിയുന്നവനാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ നിങ്ങൾ ചിന്തിക്കുവാൻ ശേഷിയില്ലാത്ത വെറും മനുഷ്യരൂപങ്ങൾ മാത്രമാണ് ..
My click

My click

Strength
Mutual and reciprocal understanding, care with each other required in our society. Further development must have with the help of our own strength only. That should be created ourselves
My Click
Identity
We have to discourse ourselves . During the discourses, answers for the questions sought may be formulated. Each answers should have exposed. That exposure might be our identity
Go ahead
We must keep moving forward with our own strength without any one else’s strength. There may be so many reasons of them to discourage us. It is better to go ahead with all our own strength. Always remember and ensure that mind should be with us.
കരുത്ത്

ഉറങ്ങുന്നില്ലേ ?
ഇല്ല ഉറങ്ങില്ല
അതെന്താ?
രാത്രിയെ പകലാക്കാൻ ആഗ്രഹിക്കുന്നു…
എങ്ങനെ ?
നിശബ്ദമായിരുന്ന് കണ്ണ് തുറന്ന് വയ്ക്കുക…. പകൽ വെളിച്ചത്തിലേക്ക് മനസ്സ് തുറക്കുക…
അത് സാധ്യമാണോ?
സാധ്യമാണ്…അസാധ്യമെന്ന് തോന്നുന്നത് പകലിനെ രാത്രിയാക്കുവാനുള്ള നിങ്ങളുടെ ആഗ്രഹം കൊണ്ടാണ്…
My clicks

അന്തരംഗം പലവിധം
കർമ്മം യോഗത്തിനായ് കൊണ്ട് ചെയ്യുന്നവൻ കർമ്മയോഗിയെങ്കിലും കർമ്മമെന്തെന്ന് നിജപ്പെടുത്താനാവില്ലയീവൈവിധ്യമാം ഖണ്ഡിത മാനവവിശ്വത്തിൽ..
സ്പഷ്ടമാം വ്യാഖ്യാനമില്ല മാനവൻ അന്തരംഗത്തിനെന്ന് തിരിച്ചറിഞ്ഞുകൊൾക..
. ദൃശ്യമാം കൗതുകമാം വിശ്വത്തിനോടഭിനിവേശം കുതിക്കുകയില്ലങ്കിലോലത് മൃഗീയതയെന്നുമറിഞ്ഞുകൊൾക
മാറ്റം
പാറൂ. അച്ഛമ്മയാണ് എന്നെ ഏറെയും അങ്ങനെ വിളിച്ചിരുന്നത്… അന്നൊന്നും ആ പേരിനെ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല… പിന്നീടെപ്പോഴോ ആ പേരിനെ ഞാൻ സ്നേഹിച്ചു തുടങ്ങി….. ആ പേരിൽ ഒരു പാട് നിഷ്ക ളങ്കരായ കഥാപാത്രങ്ങൾ ഇഴുകി ചേർന്നതുകൊണ്ടാവാം ഞാനതിനെ സ്നേഹിച്ചു തുടങ്ങിയത്… പാറു നീ വിളക്ക് കത്തിക്കുന്നില്ലേ… സന്ധ്യയായി… അചഛമ്മക്ക് ആ ചോദ്യം ഒരു അധികാരം ആയിരുന്നു…. ഓടി ചെന്ന് വെള്ളം കോരി കുളിച്ച് അരയോളമുള്ള മുടി മെടഞ്ഞ് ഒരു ഉടുപ്പ് ധരിച്ച് നിലവിളക്ക് എടുത്ത് അതിൽ എണ്ണയൊഴിച്ച് തിരിയിട്ട് കത്തിച്ച് ഉമ്മറത്ത് വെക്കും.. നാല് തിരിയിലൊന്ന് മുറ്റത്തെ തുളസിത്തറയിലും ബാക്കി മൂന്നെണ്ണം തെക്ക് വശത്തെ പുളിമരത്തിന് ചോട്ടിലെ പൂർവികൻമാരുടെ അസ്ഥിതറയിലും തെളിയിച്ചു വെക്കും… തിരിച്ചു വരുമ്പോൾ നിലത്ത് വീണ മുല്ലകൾ പെറുക്കി മെടഞ്ഞിട്ട മുടിയിൽ ചൂടും.. ഇന്ന് ആ വീട് അനാഥമാണ്…. അസ്ഥിതറ മുഴുവൻ കാട് പിടിച്ചു.. സ്വതന്ത്രമായി പടർന്ന് പന്തലിച്ചിരുന്ന മുല്ലവള്ളികൾ ഇന്ന് ഞങ്ങി ഞരുങ്ങുന്നു…
.
കൊറോണ ആധിപത്യ കാലഘട്ടത്തിലെ കുയിൽ

ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലെ മുറിയിൽ എന്റെ ചിന്തകളും ഫാനും ഈ കോറോണ ആധിപത്യ കാലഘട്ടത്തെ മറി കടക്കുവാൻ മത്സരത്തോടെ ചലിച്ചു കൊണ്ടേയിരുന്നു.. മുറിയിലെ ജനൽ പടിഞ്ഞാറ് വശത്തായതിനാൽ കൊറോണ ആധിപത്യ കാലത്ത് ഏറെ ആസ്വദിച്ചത്
ഭൂമിയിലെ എല്ലാറ്റിനും കാരണഭൂതനായതും എല്ലാ ആധിപത്യങ്ങളുടെ സാക്ഷിയുമായ ക്ഷമാ ശീലനായ ആ തീഗോള രൂപത്തിന്റെ അസ്തമയ നേരത്തെ ചലനവും നിറപ്പകിട്ടുകളുമാണ്.. ഓരോ ദിവസവും വിവിധ നിറക്കൂട്ടുകൾ ചാലിക്കുന്ന ആ കാഴ്ച കാണാൻ’ ചെടികളെയും ജനലരികിൽ പരിപാലിച്ചു പോന്നു.. . അസ്തമയ സൂര്യൻ നാലു ചുവരുകൾക്കുള്ളിലേക്ക് വർണ്ണങ്ങൾ ചാലിക്കുന്ന നേരം വ്യായാമത്തിനായ് മാറ്റിവെച്ചു.. ഭൂമിയുടെ എല്ലാ സത്യങ്ങളുടെയും നിശബ്ദ സാക്ഷിയായ ആ തീഗോളത്തെ നോക്കി വ്യായാമം ചെയ്യുമ്പോൾ മനസ്സും ശരീരവും ഒരു പോലെ ശക്തിയാർജ്ജിക്കുന്നതു പോലെ അനുഭവപ്പെട്ടു.. ഇന്ദ്രിയങ്ങൾ കൊണ്ട് ദർശിക്കാൻ പോലും കഴിയാത്ത , മൃത്യുവിനെ കൊണ്ടുവരുന്ന വയറസ്സിനെ ഭയന്ന് നാൽ ചുവരുകൾക്കുള്ളിലിരുന്ന് ജനലിലൂടെ പുറം ലോകത്തിന്റെ അനന്തതയെ നോക്കിയിരിക്കുന്ന എന്നെ , വർഷങ്ങളോളം മനുഷ്യനെ ഭയന്ന് ലോക്ഡൗണിൽ കഴിഞ്ഞു കൊണ്ടിരുന്ന പക്ഷി മൃഗാദികളുമായ് ഉപമിച്ചു പോയി.. ഭുദ്ദിയിലും ശരീരഘടനയിലും പ്രവർത്തനത്തിലും വ്യത്യസ്തമാണെങ്കിലും സ്വാതന്ത്ര്യം നിഷേധിക്കുന്ന ഏത് സാഹചര്യങ്ങളോടും പൊരുതുവാൻ എല്ലാ ജീവികൾക്കും സാധ്യമല്ല.
നിറയെ മാങ്ങകൾ തൂങ്ങി നിൽക്കുന്ന മാവിൻ ചില്ലയിൽ കാലുകൾ ഉറപ്പിച്ച് ആരെയും ഭയമില്ലാതെ ഏറെ സ്വാതന്ത്ര്യത്തോടെ ധീരനായിരിക്കുന്ന ഒരു കുയിൽ എന്നെ നോക്കി എന്തൊക്കയോ പരിഹാസത്തോടെ പറയുന്നതുപോലെ.. ആകാശത്തിലെ സമാധാനത്തിന്റെ തൂവെള്ളയാർന്ന മേഘങ്ങൾക്ക് താഴെ വർഷങ്ങളായി എന്റെ ശ്രന്ധയിൽ പെടാതിരുന്ന കൂട്ടമായ് പറക്കുന്ന പറവകൾ ഇന്ന് അങ്ങുമിങ്ങും പറന്നു ആഘോഷിക്കുന്ന ദ്യശ്യവിസ്മയത്തെ നോക്കി, കേൾക്കാൻ ബാധ്യസ്ഥനാണെന്ന ധാർമ്മിക ബോധത്തോടെ ജനലിനരികെ അൽപം ചരിഞ്ഞിരുന്നു, മനസ്സും ചെവിയും ആ കുയിലിന്റെ സ്വരങ്ങളിലേക്ക് ചേർത്തു വച്ച് നെഞ്ചടിപ്പോടെ കേട്ടിരിന്നു….
“ഹേ മനുഷ്യ .. എത്ര നിഷ്ഠൂരമായാണ് നി കൊന്നൊടുക്കിയത്..ജീവനുള്ളവയെയെല്ലാം നിർജ്ജീവമാക്കാനുള്ള നിന്റെ തിടുക്കം എത്ര ഭയാനകമായിരുന്നു.. ഭൂമിയിലുള്ളതും അതിനപ്പുറത്ത് തേടി കണ്ടു പിടിക്കുന്നതുമെതെല്ലാം സ്വന്തമാക്കി മാറ്റിയെന്ന അഹന്ത എത്ര പരിഹാസകരമാണ് മനുഷ്യാ! ഞങ്ങൾ നിങ്ങൾക്കായ് സുരക്ഷിതമായ ഒരു ലോകം ക്ഷതമേൽക്കാതെ നില നിർത്തിക്കൊണ്ടിരിക്കുമ്പോൾ
അവിടം ഞങ്ങൾക്കായ് നിങ്ങൾ കെണിയൊരുക്കിയത് ഒരിക്കലും വേദനിപ്പിച്ചിട്ടുണ്ടായിരുന്നില്ല.. പകരം ദീർഘവീക്ഷണമില്ലാതെയുള്ള നിങ്ങളുടെ ജീവിത ശൈലി ഞങ്ങളിൽ ആശങ്കയുളവാക്കി.. ലയവും താളവും ഭാവവും നിറഞ്ഞ എന്റെ ഓരോ കൂവിവിളിയും നിങ്ങളുടെ സ്വേച്ഛാധിപത്യത്തിനെതിരെയുള്ള സമരമുറയായിരുന്നു.. ചെവി കൊള്ളാതെ പോയ ആ സമര മുറയുടെ അർത്ഥം നിങ്ങൾ ഇന്ന് തിരിച്ചറിയുന്നതിൽ ഏറെ സമാധാനം… സ്വതന്ത്രമായ ഒരു ലോകം നിങ്ങൾക്കായ് തുറന്നു തന്നപ്പോൾ നിങ്ങൾ ഉപേക്ഷിച്ചത് സ്വന്തം ജീവിവർഗ്ഗത്തിന്റെയുമെന്ന പോലെ മറ്റു ജീവലോകത്തിന്റെയും വൈകാരികത പോലും മനസ്സിലാക്കാൻ കഴിയുമായിരുന്ന നിങ്ങളുടെ ഭുദ്ദിവൈഭവത്തേയാണ്...
സ്വന്തം മനുഷ്യ കുലത്തിനോടു പോലും നിങ്ങൾ നൈതികമായ് പ്രവർത്തിച്ചിരുന്നുവോ? ദിവസങ്ങളോളം പട്ടിണി കിടക്കുന്ന മനുഷ്യ കുഞ്ഞുങ്ങൾ നിങ്ങൾക്കിടയിലുണ്ടായിരുന്നില്ലേ! അവർക്കും അവകാശപ്പെട്ടിരുന്ന ഭക്ഷണത്തിന്റെ ഒരംശം പോലും എന്ത് കൊണ്ടവരിcലക്ക് എത്തി ച്ചേരുന്നില്ല. പാർക്കാൻ സുരക്ഷിതമായൊരിടം ഇല്ലാതെ ഭയത്തോടെ ലോകം മുഴുവൻ അലഞ്ഞ അഭയാർത്ഥികൾ നിങ്ങൾക്കിടയിലുണ്ടായിരുന്നില്ലേ?. മഹാമാരി അദൃശ്യനായ് നിങ്ങളുടെ ശക്തിയെ തകർക്കുമ്പോൾ ആ സാധുക്കളിൽ നിന്നും നിങ്ങളിലേക്ക് ഏറെ അകലമില്ലന്ന് വൈകിയെങ്കിലും തിരിച്ചറിഞ്ഞുവല്ലോ തുല്ല്യനീതിയുള്ളയിടത്ത് ആ മഹാമാരി പറന്നകന്നു കൊണ്ടിരിക്കുന്നതും നിങ്ങൾ കാണുന്നുവോ? .. ഇനിയുമേറെ കാലം ഈ നാല് ചുവരുകൾക്കുള്ളിൽ നീ കഴിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഒരേ യുഗത്തിൽ ജനിച്ച നാം പരസ്പരം അറിഞ്ഞും സ്നേഹിച്ചും സംരക്ഷിച്ചും സഹകരിച്ചും ഏറെ സ്വാതന്ത്ര്യത്തോടെ സന്തോഷഭരിതരായി കഴിയേണ്ടവരാണ്.ഈ കാലത്തേയും തരണം ചെയ്യാൻ ഒരിക്കൽ നിന്റെ ഭുദ്ദിക്കും സ്വയം പ്രതിരോധിക്കുവാനുള്ള ശാരീരികമായ നിന്റെ കഴിവിനും സാധിക്കും.. എന്റെ മധുരമാർന്ന കൂവിവിളികൾ ഇനിയും ഒരു സമരമുറയായ് മാറാതിരിക്കാനുള്ള ഒരു ലോകത്തെ നമുക്ക് ‘സൃഷ്ടിക്കാം…ചോദിക്കുവാനും പറയുവാനുമിനിയുമേറെയുണ്ടെങ്കിലുമതിനായ് എന്റെ ഈ ആയുസ്സ് പോലും തികയില്ല മനുഷ്യാ. ഞാൻ പോവുന്നു”..ആത്മാർത്ഥമായ എല്ലാ ധാർമ്മിക ഉത്തരവാദിത്തം നിർവഹിച്ച് സ്വതന്ത്രമായ് ഉയരങ്ങളിലേക്ക് ആ കുയിൽ പറന്നു… .. അസ്തമയ സൂര്യന്റെ വർണപകിട്ടുകൾ മറഞ്ഞു പോയ നേരം നെടു വീർപ്പോടെ പതിയെ ജനൽ പാളികൾ അടച്ച് അടുത്ത സായാഹ്നത്തിനായ് ഞാൻ കാത്തിരുന്നു


My drawing

വികസനം

വരണ്ട് വിണ്ടു കീറിയ മണ്ണിലേക്ക് നോക്കി അയാൾ വ്യാകുലനായി …നാഴികകൾക്കപ്പുറത്തുള്ള നദിയുടെ വറ്റാനിരിക്കുന്ന നേരിയ നീരൊഴുക്ക് അയാളുടെ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു.. ഞാനെന്ത് പിഴച്ചു.. അയാൾ കൈകൾ രണ്ടും നെഞ്ചിൽ ചേർത്ത് പിടിച്ചു വിതുമ്പി. അന്തിയുറങ്ങും വരെ മണ്ണിനെ തലോടുന്ന തനിക്ക് ഒരു പുൽനാമ്പു പോലും വളർത്താൻ പ്രകൃതിയുടെ അനുമതിയില്ലാതായല്ലോ. . അധ്വാനിക്കുവാനുള്ള ചങ്കുറപ്പിൽ നിന്നായിരുന്നു അയാൾ ഈ ലോകത്തിനോടുള്ള വിശ്വാസം കെട്ടിപ്പൊക്കിയിരുന്നത് .നെടുവീർപ്പോടെ അയാൾ മണ്ണിൽ മലർന്ന് കിടന്നു അസ്തമയ സൂര്യനെ നോക്കി ക്ഷീണിതനായ് പതിയെ മയക്കത്തിലേക്ക് വീണു..വികസിത മനുഷ്യന്റെ ആധിപത്യത്ത്യത്തിന്റെ വിഴുപ്പ് വികസ്വര മനുഷ്യൻ തന്റെ തലയിൽ ചുമക്കണമെന്ന യാഥാർഥ്യം അയാൾ തിരിച്ചറിയാതെ സ്വയം ഏറ്റു വാങ്ങി… കൊത്തിയെടുക്കാൻ ഒരു നെന്മണി പോലുമില്ലാതെ പകൽ മുഴവൻ അലഞ്ഞ് അവശരായ പറവകൾ മണ്ണിൽ കിടന്നുറങ്ങുന്ന ആ മനുഷ്യന്റെ മുകളിലൂടെ ധൃതിയിൽ കൂടണയാനായ് പറന്നു… തന്റെ സ്ഥായിയായ കർമ്മം തെറ്റിക്കാതെ സൂര്യൻ ചക്രവാള ത്തിലേക്ക് ആഴ്ന്നിറങ്ങി ഭൂമി മറ്റൊരു പ്രഭാതത്തിനായ് ഒരുങ്ങി.. അഗാധമായ ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങിയ അയാൾ സൂര്യന്റെ ഇളം ചൂടിൽ കണ്ണുകൾ തുറന്നു ചുറ്റിലും നോക്കി . തന്റെ മേനിയിലെ ഒരു വിയർപ്പു തുള്ളി പോലും ഈ മണ്ണിൽ അവശേഷിക്കുന്നില്ലല്ലോ. ഇനിയെന്ത്? എങ്ങനെ? എപ്പോൾ?
ഉണങ്ങി വരണ്ട പുൽനാമ്പുകളോട് ഹൃദയം തുറന്ന് കുശലം ചോദിച്ചുകൊണ്ട് അയാൾ തന്റെ കുടിലിലേക്ക് നടന്നു. തന്റെ ഇനിയുള്ള ജീവിതത്തിന്റെ കണക്കുകളെ കൂർത്ത കല്ലുകളിൽ ചവിട്ടി മെതിക്കാൻ ശ്രമിച്ചു കൊണ്ട് ആരുമറിയാതെ ഇടറി… ആരോടും പരാതിയില്ലാതെ വെറുപ്പില്ലാതെ നിസ്വാർത്ഥനായി